Follow on Facebook

Saturday, November 17, 2012

അതും ശരിയായിരുന്നു


മനസ്സില്‍ ഉറപ്പിച്ചതാണ് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന്‍. അന്നത്തെ തീരുമാനങ്ങള്‍ക്ക്  യൌവനത്തിന്റെ ശക്തിയും പക്വതയില്ലായ്മയുടെ മുഷ്കും ഉണ്ടായിരുന്നു. ഇന്ന് പ്രായത്തേയും വെല്ലുവിളിച്ചുകൊണ്ട് ശരീരം ജീര്‍ണിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയതെല്ലാം തിരിച്ചു പിടിക്കാം എന്ന വ്യാമോഹം ഒന്നും ഇല്ലെങ്കിലും, മരണത്തിന്റെ ഇരുണ്ട അറയിലേക്ക് കേറും മുമ്പേ ഒരു ദിവസം. ഒരേ ഒരു ദിവസം. ശരിയും തെറ്റും അളക്കാന്‍ അല്ല. നിങ്ങളെയും എന്നെയും അളക്കാന്‍ അല്ല. ഇന്നലെയും ഇന്നും അളക്കാന്‍. നാളെ എന്നതിന് അളവുകോല്‍ ഇല്ലല്ലോ ....


ഒരു Classmates  സിനിമയുടെ background പോലെ എല്ലാവരും എത്തിയിട്ടുണ്ട്. ഒരു പത്തു വര്‍ഷത്തിന്റെ ഇടവേള പലരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിട്ടുണ്ട് . പലര്‍ക്കും നര കേറുന്നു , നെറ്റി കേറുന്നു , പലരും തടിച്ചു. കുട്ടികള്‍, കുടുംബം, തിരക്ക് . ചിലര്‍ക്ക് എങ്കിലും ജീവിതം അത്ര സുഖകരം അല്ലെന്നു തോന്നി. അപൂര്‍വ്വം എങ്കിലും ചിലര്‍ക്ക്  പാശ്ചാത്യ നാടിന്റെ മോടിയും. എല്ലാവരെയും അടുത്ത് കണ്ടതിന്റെ സന്തോഷം ഒരു വശത്ത് ഉണ്ടെങ്കിലും പരിഭ്രമം മറ്റൊരു രീതിയില്‍ പിടിമുറുക്കിയിരുന്നു.  പലരും പഴയ കൂടുകാരികളോട് കുസൃതി പറയുന്നുണ്ട്. ഇല കൊഴിഞ്ഞു പോയ പ്രണയം, പാതി വഴിയില്‍ എവ്ടെയോ മുറിഞ്ഞ സൗഹൃദം, പത്തു വര്‍ഷകാലത്തെ ഓര്‍മകളും. എല്ലാവര്‍ക്കും പറയാന്‍ നൂറു കൂട്ടം കഥകള്‍.


എത്തിയിട്ട് മണിക്കൂര്‍ ഒന്നായി എന്ന കാര്യം ഇപ്പോഴാണ് ഓര്‍ത്തത്‌. ആരോടും സംസാരിച്ചതും ഇല്ല എന്നതും. താനിവിടെ ഒരു വിളിപാടകലെ മാറി  നില്‍കുകയാണ്‌.  ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ താണ്ടി പുറകോട്ടു പോകുകയാണ്. ഓരോ മണ്‍ തരിയും ചെടിയും ഓരോ കഥകള്‍ ആണ്. എല്ലാത്തിനോടും പോരടിച്ചു ജീവിച്ച കാലം എന്നോ നഷ്‌ടം വന്നിരിക്കുന്നു. എല്ലാം നേടിയെന്ന പുഞ്ചിരി പുറത്ത് കാണിച്ചു കൊണ്ട് തന്നെ, എവിടെയോ ചില കൈമോശം വന്ന മോഹങ്ങള്‍. അങ്ങനെ എന്തിനെയോ തേടി ആണ് ഞാന്‍ വന്നിരികുന്നത്.  എല്ലാ കൂടുകാരെയും കണ്ടു, എല്ലാവരും നല്ല നിലയില്‍. കുട്ടികള്‍ മിടുക്കന്മാരും മിടുക്കികളും .


ഇങ്ങനെ പലതും ആലോചിച്ചു ഞാന്‍ നടന്നു നീങ്ങി. പലരെയും കണ്ടു.സംസാരിച്ചു. എല്ലാവര്‍ക്കും ഒരേ ചോദ്യങ്ങള്‍. പലതിനും ഞാന്‍ ഉത്തരം പറഞ്ഞുവോ എന്ന്‍ ഓര്‍മയില്ല. എന്റെ ശ്രദ്ധ തിരിയുന്നു എന്ന്  എനിക്ക് തന്നെ തോന്നി തുടങ്ങി. പരിഭ്രമം ഉള്ളില്‍ ഒതുക്കാന്‍ ഞാന്‍ സെല്‍ എടുത്തു വിളിച്ചു.

"നമുക്ക് പോകാം. എനിക്ക് വയ്യ "
"കണ്ടോ?"
"ഇല്ല. പോകാം."
"വന്നിട്ടുണ്ട് . കണ്ടിട്ട് വരൂ"
"വേണ്ട. നമുക്ക് പോകാം."
"പറയുന്നത് കേള്‍ക്കു".

ഓഫ്‌.

അതെ. വന്നിട്ടുണ്ട്. ഞാന്‍ കണ്ടു. ഇളം നീല സാരിയില്‍ അയാളുടെ അടുത്തു നില്‍കുന്നത്  ഭാര്യയാണ്. കൂടെ ഒരു വെള്ള ഫ്രോക്ക്‌  ഇട്ട കുട്ടിയും. അയാള്‍ തടിച്ചിരിക്കുന്നു. കണ്ണുകളില്‍ പഴയ തിളക്കം ഇല്ല, എങ്കിലും സന്തോഷവാന്‍ ആണ്. സുന്ദരിയാണ് അവള്‍. നാട്ടിന്‍പുറത്തുകാരി ആയിരുന്നോ എന്നറിയില്ല, ഞാന്‍ കൊടുത്ത ഹസ്തദാനം അവര്‍ക്ക് അത്ര ഇഷ്ടപെട്ടില്ല. എന്നെ കുറിച്ച് അയാള്‍ പറഞ്ഞിട്ടുണ്ടോ എന്ന്  ചോദിക്കാന്‍ ധൈര്യപെട്ടില്ല. ചായ കുടിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറി.

"എനിക്ക് പോയിട്ട് തിരക്ക്  ഉണ്ട്. പിന്നെ എപ്പോഴെങ്കിലും ആകാം. ഒന്ന്‍ കാണാന്‍ തോന്നി. ഇനി പറ്റുമോ എന്നറിയില്ലല്ലോ. അതുകൊണ്ട്‌ വന്നതാണ് ."

തിരികെ നടക്കും നേരം കാറില്‍ ഇരുന്നു മുഷിഞ്ഞ എന്റെ മകന്‍ ഓടി വന്നു.

"എങ്ങനെ ഉണ്ടെടാ അമ്മേടെ കോളേജ് ?"
"mamma... Ua friend's chick looks gorgeous!! She is B...."

വെള്ളിടി വെട്ടിയ വണ്ണം ഞാന്‍ അയാളെ നോക്കി. ഒരു നിമിഷം അയാള്‍ പകചു. പിന്നെ ചിരിക്കുവാന്‍ തുടങ്ങി. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ എനിക്ക് കൈമോശം വന്ന ചിരി...

Thursday, November 15, 2012

The Reminiscence: Part One

It has been a year since we met. And whenever we did, it was as if we met a sunshine while walking in rain. We lived in two parallel worlds, with our own circles of happiness and frustrations, satisfaction and disappointment. Some fine day in a year, we met, and in that one day we weighed our life in terms of what we had, and what we did not. That fine day, we tell each other that both of us had a journey-hard and unpredictable. That fine day when we sit close to each other, we take a deep breath recalling how life had been all these years. We were workoholic- except for the fact that he worked for something he love, and I worked for something I found right.

And that fine day...

"Ammukutty, do you watch movies?"
"Not really."
"Do you have boyfriends?"
"huh! Do I look like...?? "

The talk always took this straight path, a code of questions, to and fro. Neither of us had a permanent friend, except that we were too popular(unpopular may be) in socializing. His world was one of fame, intelligence and the string of women who sweared him love. Mine was one of sound, sound and sound. Yet that one day is crucial.

And yes, we are going to meet in a few days. While I thought of all these, half of the biscuits I desired to eat, fell into the cup of tea.

"Ammukutty..."

It came as a shock of excitement followed by a bit of disappointment when I turned back. To see that it was someone else. Somebody who began calling me by the same name. Lately.



Saturday, September 15, 2012

ചിന്താശകലം - ഒരു വിഡ്ഢി കഥ


"നാളെ ഒന്നു കാണാന്‍ പറ്റുമോ ? "
"എന്തിനാ ?"
"ഒരു കാര്യം പറയാനുണ്ട് ... വരുമോ ?"
"നോക്കാം "
"വരുമല്ലോ  അല്ലേ ? "
"ഉറക്കം  വരുന്നു . നാളെ കാണാം."

നാളെ .

... എന്നെ  വിട്ടിട്ടെന്തേ  പോയി മഞ്ചാടി കുരുവി നിന്നെ കാത്തീത്തീരതെന്റെ മോഹം വേരോടി ....

"ഈ പാട്ടു ഇഷ്ടാണോ ?"

"എന്താ പറയാനുള്ളത്‌ ? പോയിട്ട് ഇത്തിരി തിരക്കുണ്ട് ."

"എന്തിനാ കാണണം എന്ന് പറഞ്ഞതെന്ന്‍ തനിക്കറിയാം"

നിശബ്ദത.

" ഒരു ചായ ആയാലോ?"
"ഉം "

ചായ.

"എനിക്ക് പോകണം. സമയം വൈകി."
"ഞാന്‍ ചോദിച്ചതിനു ഉത്തരം കിട്ടിയില്ല"
"ഇല്ല. പറ്റില്ല. ഇപ്പോഴില്ല.ഇനിയില്ല. അങ്ങനെ എന്തോ ആണ് ഉത്തരം "
"പോയിക്കോളു "

പോയി.

Monday, April 23, 2012

ട്രോളി

അരമണിക്കൂറില്‍ അധികമായി ട്രോളിയും തള്ളിക്കൊണ്ട് കടയുടെ ഒരറ്റത്തുനിന്നും മറ്റൊരു അറ്റത്തേക്ക് നടക്കുന്നു. അവളുടെ കാലുകള്‍ വിറക്കുകയും നെറ്റിത്തടം വിയര്‍ക്കുകയും ചെയ്തിരിക്കുന്നു. സഹായഹസ്തവുമായി മുന്നോട്ട് വന്ന യൂണിഫാം ഇട്ട യുവതിയോട് വേണ്ട എന്ന ആംഗ്യം കാണിച്ചു. ഇടക്കെപ്പോഴോ നടത്തം നിര്‍ത്തി,കൈ വയറിനോട് ചേര്‍ത്ത് വച്ച് പറഞ്ഞു - "ഉറങ്ങിക്കോ, പേടിക്കേണ്ട. ഉറങ്ങിക്കോ".

ജീര്‍ണിച്ച പിടിവള്ളിയില്‍ തൂങ്ങി ആരുടെയൊക്കെയോ തീരുമാനങ്ങളുടെ ഭാരം പേറുന്ന ഉന്തുവണ്ടിയാണ് താന്‍ എന്ന അവള്‍ക്കു തോന്നി. 
തല കറങ്ങുന്നുണ്ടോ? വിയര്‍പ്പു തുള്ളികളെ സാരി തലപ്പ്‌ കൊണ്ട് മായ്ച്ചു. പാതി അടഞ്ഞ കണ്ണുകളില്‍ പരിചിതമായ ഏതോ മുഖം പ്രത്യക്ഷപ്പെട്ടു. 

കടയില്‍ നിന്നിറങ്ങി കാറില്‍ കയറി ഇരുന്നത്-ഇരുത്തിയത്- ഓര്‍മയുണ്ട്. തനിക്കു നേരെ നീട്ടിയ വെള്ളം കുടിച്ചതും ഓര്‍മയുണ്ട്. മയക്കത്തിനോടുവില്‍ കണ്ണുകള്‍ തുറന്ന നോക്കിയപ്പോള്‍ അയാളുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. ഓര്‍മ്മകള്‍ മാസങ്ങളും വര്‍ഷങ്ങളും താണ്ടി പോകുകയാണ്. ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച, കോളേജ് വരാന്തയുടെ കോണുകളില്‍ ഉപേക്ഷിച്ച, ആ ഓര്‍മ ഇന്ന് ഇത്രയും അടുത്ത് എത്തിയിരിക്കുന്നു...

ചിരിച്ചു കൊണ്ട് അയാള്‍ ചോദിച്ചു "ഈ സമയത്ത് ഒറ്റയ്ക്ക് ഇങ്ങനെ ഷോപ്പിംഗ്‌ വരാമോ? കുഞ്ഞിനെയെങ്കിലും ഓര്‍ക്കണ്ടേ? "

അവള്‍ക്ക് ഒന്നും മിണ്ടാനില്ല.

"എവിടെയാണ് ഡ്രോപ്പ് ചെയ്യേണ്ടത്? താന്‍ വീടിലേക്ക്‌ വിളിച്ചില്ല.എന്നാലും ഞാന്‍ വരും."

അവള്‍ പറഞ്ഞു "15,4th cross road,M J Nagar" 

"സംസാരിക്കണം എന്നില്ല ട്ടോ..നമുക്ക് ഹോസ്പിറ്റല്‍ പോകണോ?"

"എനിക്ക് വീട്ടില്‍ പോയാല്‍ മതി. എന്നെ വീട്ടില്‍ വിടൂ.."

"റിലാക്സ്‌ റിലാക്സ് കണ്ണടച്ച് ഇരുന്നോള്. ഇപ്പൊ എത്തും. "

"Im alright.... ഇനി കാണും എന്ന് കരുതിയതല്ല."

ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു "എങ്ങനെ കാണും..ങേ..? തന്റെ വിവാഹത്തിന് താനും വിളിച്ചില്ല, എന്റെതിനു വന്നതും ഇല്ല...കോളേജ് വിട്ടതില്‍ പിന്നെ ആരുമായും contacts ഇല്ലെന്നു അറിഞ്ഞു... പിന്നെ, ഇത് ആദ്യത്തെ കുട്ടി? "

"ഉം"

"നിങ്ങള്‍ രണ്ടു പേരും മാത്രമേ ഉള്ളു ഇവിടെ?"

"ഉം"

"താന്‍ ആകെ മാറി കേട്ടോ..പണ്ട് എന്ത് രസായിരുന്നു, ല്ലേ? നമ്മളുടെ ക്ലാസ്സ്മുറികള്‍, exam നു മുമ്പുള്ള കോലാഹലം, canteen... ഇപ്പോള്‍ അതൊക്കെ ആലോചി..."

"എന്നെ വേഗം വീട്ടില്‍ എത്തിക്കൂ.." അവളുടെ കണ്ണുകള്‍ നിറഞ്ഞു..ഭാരം കുറയുന്ന പോലെ തോന്നി... സീറ്റിലേക്ക് ചാഞ്ഞു ഇരുന്നു കണ്ണുകള്‍ അടഞ്ഞു..

അയാള്‍ തന്നെ വിളിക്കുന്നത് അവള്‍ക്കു കേള്‍ക്കാം... അയാള്‍ അവളുടെ ഫോണ്‍ എടുത്ത് contacts നോക്കി..ഒരു നമ്പര്‍ മാത്രം.... ഒരേയൊരു നമ്പര്‍... അയാള്‍ അതില്‍ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു 

"....നിങ്ങളുടെ wife നു സുഖമില്ല..ഞാന്‍ അവരുടെ പഴയൊരു classmate ആണ് വിളിക്കുന്നത്... നിങ്ങള്‍ ഉടനെ വരണം..." 

wife.classmate. 

അവള്‍ക്ക് ആ അക്ഷക്കൂട്ടുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നതായി തോന്നി... കൈകള്‍ വയറിനോട് ചേര്‍ത്ത് വച്ചിട്ട് അവള്‍ പറഞ്ഞു 

"ഉറങ്ങിക്കോ,പേടിക്കേണ്ട. ഉറങ്ങിക്കോ"


  

Saturday, August 20, 2011

അന്നും മഴയായിരുന്നു....


 അമ്മയുടെ മാറിന്റെ ചൂടും, പാലിന്റെ മധുരവും,വീശിയടിച്ച കാറ്റിന്റെ തണുപ്പും-അതായിരുന്നു മഴ.എന്റെ ആദ്യത്തെ മഴ . അതെന്നെ കവിളില്‍ ചുംബിച്ചു  പിന്നീട് ചുണ്ടുകളിലും .മഴ - ഞാനതിനെ രുചിച്ചു.

  അമ്മയുടെ കണ്ണുവെട്ടിച്ചു തറവാടിന്റെ നടുമുറ്റത്ത് മഴകൊണ്ടപ്പോഴും, പനിച്ചപ്പോഴും, അച്ഛന്‍ ചൂടുകഞ്ഞി തന്നപ്പോഴും, മഴയെന്നെ നോക്കി കണ്ണിറുക്കി .

    വിദ്യാലയത്തിന്റെ ആദ്യദിവസം മഴയില്‍ കുതിര്‍ന്നതും , തിരികെ പോകും നേരം അച്ഛന്‍ കൈ വീശിയതും പിന്നീടുള്ള തണുത്തുറഞ്ഞ എല്ലാ മഴകാലത്തും കൂട്ടുകാരിയോട് ചേര്‍ന്നിരുന്നതും കഴിഞ്ഞു പോയ കാലത്തിന്റെ മായാത്ത ഓര്‍മകളായി അവശേഷിചെക്കാം .

പിന്നീടൊരിക്കല്‍ എന്നിലെ ബാല്യം കൊഴിഞ്ഞു വീണു. കണാടിയില്‍ ഞാന്‍ കണ്ട പ്രതിബിംബം മറ്റൊരാളായി മാറുകയും ചെയ്തിരുന്നു . മഴയെന്‍ കളിമണ്‍വീടുകളെ അലിയിചില്ലാതാകി.
 നനഞ്ഞ ദേഹവും നനുത്ത ദേഹിയുമായി ആ കുടക്കുള്ളില്‍ അഭയം കണ്ടെത്തിയപ്പോള്‍ ചേര്‍ത്ത് പിടിച്ച സുഹൃത്തിന്റെ കണ്ണുകളില്‍ താന്‍ ആരെല്ലാമോക്കെയോ ആയി തീര്‍ന്നതും അങ്ങനെയൊരു മഴകാലത്തായിരുന്നു .

 മഴയെന്‍ കുങ്കുമപൊട്ടു നനച്ചതും അതലിഞ്ഞെന്‍  താലി ചരടിലും പിന്നീടദ്ദേഹത്തിന്റെ വെള്ളകുപ്പായത്തിലും ചേര്‍ന്നത് ഒരായുഷ്കാലത്തിന്റെ ഓര്‍മയായിരുന്നു.

  എന്നിലെ ജീവന്റെ തുടിപ്പിനെ തിരിച്ചറിഞ്ഞതിനും, അമ്മയെന്ന വികാരത്തെ ഞാന്‍ സ്വീകരിച്ചതിനും മഴയെന്ന പ്രതിഭാസം നിറം ചാര്‍ത്തി.

 പിന്നീടുള്ള ഓരോ മഴക്കാലവും സുഖദുഖങ്ങള്‍ നിറഞ്ഞ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ട് പോയി മറഞ്ഞു.  അങ്ങനെ ആ അവസാന നാള്‍, അദ്ദേഹത്തിന്റെ മടിയില്‍ തല വച്ച് എന്നെന്നേക്കുമായി ഉറങ്ങിയപ്പോഴും, എന്റെ നെറ്റി തടത്തിലെ കുങ്കുമം മായ്ക്കാന്‍ ആ മഴക്ക് കഴിഞ്ഞില്ല, എന്റെ നാവില്‍ കണ്ണീരിന്റെ ഉപ്പു കലര്‍ത്താന്‍ കഴിഞ്ഞെങ്കിലും....

Saturday, March 12, 2011

 हर फूल की अजब कहानी है...
चुप रहना भी प्यार की निशानी है...
कही कोई ज़ख्म नहीं फिर भी क्यों यह एहसास है ...
लगता है दिल का एक टुकड़ा अज भी उस के पास है...

Wednesday, December 01, 2010

Escape...


Buddy, this is what I need to tell you,

You cannot make someone happy by compromising your happiness.

You would be dissatisfied and disappointed in first place and what do you think about the one to whom you thought you made a ‘sacrifice’?

They would be expecting more ‘sacrifices’, dissatisfied and discontented.  

And today I choose I would do better with a bit of selfishness rather than being a prey of exploitation.

I choose to be indifferent and irresponsible than trying futile attempts to make people understand.

Nobody hears for others except for themselves.

The tales of protagonists are of interest only in drama and movies, not in real life.

People see and understand only that they want to, and not what is true.

If grief is one’s personal property, why can’t happiness be?

We have the right to choose when and how to be happy and sad.

For the first time I give myself the right to be happy and selfish.

Do not compromise your happiness in the name of family, friends, emotional blackmails, threats and tears.

Because at the end, you will pay for it.

Moral for stupids like me: try hard to make people happy, besides being exploited; you may earn a good name. Nothing More, Nothing Less, Nothing Else.